Advertisement
Contact us to Advertise here
ബാല്യകാലം മുതൽ എഴുത്തിനോട് അടങ്ങാത്ത ഇഷ്ടമുണ്ടായിരുന്നെങ്കിലും ഔദ്യോഗിക ജീവിതവും പൊതുപ്രവർത്തനവും കാരണം ആ ആഗ്രഹം ഏറെക്കാലം മാറ്റിവെക്കേണ്ടി വന്നു. എന്നാൽ ജീവിതത്തിന്റെ സായാഹ്നത്തിൽ പേന കൈയിലെടുത്ത അദ്ദേഹം, വെറും അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പുസ്തകങ്ങൾ മലയാള വായനക്കാർക്ക് സമ്മാനിച്ചു.
1949 ജനുവരി 9-ന് കാലാമ്പൂരിൽ സയ്യിദ് മുഹമ്മദ് റാവുത്തറുടെയും പാത്തുമ്മയുടെയും മകനായി ജനിച്ച ലത്തീഫ്, എഴുപതാം വയസ്സിലാണ് എഴുത്തിന് തുടക്കമിട്ടത്. പിന്നീട് ‘നൊമ്പരച്ചെപ്പ്’, ‘ഓർമ്മത്തുരുത്തുകൾ’, ‘പൂച്ചക്കുട്ടിയുടെ പ്രണയമെയിലുകൾ’, ‘രാപ്പാടി ജന്മങ്ങൾ’, ‘ഒരിക്കൽ മാത്രം’ എന്നീ അഞ്ച് കൃതികൾ പ്രസിദ്ധീകരിച്ചു. ജീവിതാനുഭവങ്ങളും ഓർമ്മകളും മനുഷ്യബന്ധങ്ങളുടെ നന്മയും അദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞുനിൽക്കുന്നു.
എൻ.ജി.ഒ. അസോസിയേഷന്റെ സ്ഥാപക നേതാവും വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന അദ്ദേഹം, സിറ്റിസൺ ഡയസിന്റെ സ്ഥാപക ചെയർമാനായും വിവിധ സാമൂഹിക–സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായും ശ്രദ്ധേയനാണ്.
ഇപ്പോൾ മൂവാറ്റുപുഴ കിഴക്കേക്കരയിലെ ' ചാന്ദിനി ' എന്ന വസതിയിൽ, പ്രിൻസിപ്പാളായി വിരമിച്ച ഭാര്യ ടി. ഐ. പൊന്നമ്മയോടൊപ്പം എഴുത്തിന്റെയും സാമൂഹിക പ്രവർത്തനങ്ങളുടെയും ലോകത്ത് സജീവമാണ്.
"സ്വപ്നങ്ങൾക്ക് പ്രായമില്ല" എന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്ന പി. എസ്. എ. ലത്തീഫിന്റെ അക്ഷരയാത്ര, ജീവിതത്തിന്റെ ഏത് ഘട്ടത്തിലും പുതിയ തുടക്കങ്ങൾ സാധ്യമാണെന്നതിന് പ്രചോദനാത്മകമായ ഉദാഹരണമാണ്.
Comments
0 comment