അർജൻ്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടു.

അർജൻ്റീന : ആധുനിക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസ്സി അർജൻ്റീന ദേശീയ ടീമിനായി ഇനി കളിക്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പൂർണ്ണമായി പടിയിറങ്ങുന്നതോടെ ലോകമെമ്പാടുമുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പിനും പ്രതീക്ഷകൾക്കുമാണ് വിരാമമായിരിക്കുന്നത്.


രാജ്യത്തിനായി അസാധാരണമായ നേട്ടങ്ങൾ സ്വന്തമാക്കിയ ശേഷമാണ് മെസ്സിയുടെ ഈ വിടവാങ്ങൽ. കരിയറിന്റെ തുടക്കകാലത്ത് ദേശീയ ടീമിനൊപ്പം വലിയ കിരീടങ്ങൾ നേടാനാകാതെ പോയതിൻ്റെ പേരിൽ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്ന താരം, പിന്നീട് അർജൻ്റീനയെ വിജയത്തിൻ്റെ പാതയിലേക്ക് നയിക്കുകയായിരുന്നു. 


അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അർജൻ്റീന കോപ്പ അമേരിക്ക കിരീടവും, ഫൈനലിസ്സീമയും, ഒടുവിൽ ദീർഘകാലത്തെ സ്വപ്നമായ ഫിഫ ലോകകപ്പും സ്വന്തമാക്കുകയുണ്ടായി.


രാജ്യത്തിനുവേണ്ടി റെക്കോർഡ് നേട്ടങ്ങൾ കൈവരിക്കുകയും നിരവധി മത്സരങ്ങളിൽ ടീമിന്റെ നെടുംതൂണായി മാറുകയും ചെയ്ത മെസ്സി, തൻ്റെ സമാനതകളില്ലാത്ത അർജൻ്റീന കുപ്പായത്തിലുള്ള യാത്രയ്ക്കാണ് ഇതോടെ ഔദ്യോഗികമായി തിരശ്ശീലയിട്ടിരിക്കുന്നത്.


ഫുട്ബോൾ ലോകം ഏറെ വൈകാരികതയോടെയാണ് ലയണൽ മെസ്സിയുടെ ഈ വിരമിക്കൽ പ്രഖ്യാപനത്തെ നോക്കിക്കാണുന്നത്. അർജൻ്റീനയുടെ ജഴ്സിയിൽ ഇനിയൊരു മത്സരം കളിക്കാനില്ലെന്ന 39 -ാം വയസിലെ ഈ തീരുമാനം ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടം തന്നെയാണ്.